Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Body Shaming

ഇതെന്തുപറ്റി, അങ്ങ് കിളവിയായല്ലോ; കത്രീനയുടെ രൂപമാറ്റത്തെ വിമർശിച്ചവരോട് ശിവലീക

കത്രീന കൈഫിന്‍റെ രൂപമാറ്റത്തിൽ വലിയ രീതിയിലുള്ള പരിഹാസങ്ങളാണ് അവർ ഏറ്റുവാങ്ങുന്നത്. ബോഡി ഷെയിമിംഗ് പലരീതിയിലാണ് അവരെ വേട്ടയാടുന്നത്.

ഭർത്താവും നടനുമായ വിക്കി കൗശാലിനൊപ്പം പൊതുവേദിയിലെത്തിയ കത്രീനയുടെ ചിത്രങ്ങള്‍ പുറത്തായതിനു പിന്നാലെയാണ് ഈ ബോഡി ഷെയിമിംഗ്.

കത്രീനയ്ക്കെതിരെ നടക്കുന്ന അതിരുകടന്ന ബോഡിഷെയ്മിങ്ങിനെതിരെയാണ് ശിവലീക ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്.

പ്രസവാനന്തരം സ്ത്രീകൾക്ക് സംഭവിക്കുന്ന ശാരീരികമാറ്റങ്ങളെ വിമർശിക്കുന്നതിനെതിരെ കടുത്ത ഭാഷയിലാണ് നടി വിമർശിച്ചത്. ‘ഇതിന് മാത്രം എന്താണ് സംഭവിച്ചത് എന്നു ചോദിക്കുന്നവരോടാണ്, ഇതാണ് മാതൃത്വം. പ്രസവാനന്തരഘട്ടമെന്നാൽ നല്ലതും ചീത്തയും കലർന്നതാണ്. നല്ലതും മോശവും ക്ഷീണവും ശരീരം നീരുവയ്ക്കുന്നതും അസ്വസ്ഥതകളും നിറഞ്ഞതാണ്.

ആളുകളുടെ ഇത്തരം പോസ്റ്റുകൾ കാണുമ്പോൾ ചിലരുടെ മനോഭാവം എത്രമാത്രം മോശമാണെന്നു ചിന്തിച്ചുപോവുകയാണ്’, ശിവലീക കുറിച്ചു. ഏതാനും മാസങ്ങൾക്കു മുന്‍പാണ് ശിവലീകയും ഒരു കുഞ്ഞിന് ജന്മം നൽകിയത്. 

അന്തരിച്ച സംവിധായകൻ കുക്കു കോഹ്ലിയുടെ പ്രാർ‍ഥന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കത്രീനയുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായത്.

‘ഇത് എന്തുപറ്റി, വൃദ്ധയെപ്പോലുണ്ടല്ലോ’ , ‘പഴയ ലുക്ക് നഷ്ടമായി’ എന്നിങ്ങനെയുള്ള കമന്‍റുകളുമായാണ് രൂക്ഷമായ ബോഡിഷെയിമിങ് കത്രീനയ്ക്ക് നേരെ ഉയർന്നത്. 2025 നവംബറിലായിരുന്നു കത്രീനയ്ക്കും വിക്കി കൗശാലിനും ആൺകുഞ്ഞ് ജനിച്ചത്.

Movies

നേരത്തെ ഇടപെടേണ്ടതായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു; ഗൗരി കിഷനൊപ്പമുണ്ടായിരുന്ന നായകൻ

നടി ഗൗരി കിഷനെ ബോഡി ഷെയിം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ‌ പ്രതികരിച്ച് ചിത്രത്തിലെ നായകൻ ആദിത്യ മാധവൻ. ഗൗരിക്കൊപ്പം വേദിയിലുണ്ടായിരുന്നയാളാണ് ആദിത്യ. എന്നാൽ നായകൻ ആ അവസരത്തിൽ ഒന്നും മിണ്ടാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.

ആദ്യമായി ഇങ്ങനെയൊരു സംഭവത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ സ്തംഭിച്ചുപോയതാണെന്ന് ആദിത്യ പറഞ്ഞു.

ബോഡി ഷെയിം ചെയ്യുന്നതിനെ അംഗീകരിക്കുന്നു എന്ന തരത്തിൽ തന്‍റെമൗനത്തെ വ്യാഖ്യാനിക്കരുതെന്നും ആദിത്യ കുറിച്ചു.

ഗായിക ചിന്മയി ശ്രീപദ പങ്കുവച്ച പോസ്റ്റിന് മറുപടിയായായിരുന്നു ആദിത്യയുടെ കുറിപ്പ്. "എല്ലാവർക്കും ഹായ്, എന്‍റെ നിശബ്ദത ആരെയും ബോഡി ഷെയിം ചെയ്യുന്നത് ഞാൻ അംഗീകരിക്കുന്നു എന്നല്ല അർഥമാക്കുന്നത്. ആദ്യമായി ഇങ്ങനെയൊരു സംഭവത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ഞാൻ സ്തംഭിച്ചുപോയി. ഞാൻ നേരത്തെ ഇടപെടേണ്ടതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. അവൾ (ഗൗരി കിഷൻ) ഇതല്ല അർഹിക്കുന്നത്. ആരും ഇത്തരമൊരു സാഹചര്യം അർഹിക്കുന്നില്ല. നമ്മൾ എല്ലാവരും ബഹുമാനം അർഹിക്കുന്നുണ്ട്. ഒരിക്കൽ കൂടി ഞാൻ ക്ഷമ ചോദിക്കുന്നു'. ആദിത്യ മാധവന്‍റെ വാക്കുകൾ ഇങ്ങനെ.

തമിഴ് ചിത്രം അദേഴ്‌സിന്‍റെ പ്രമോഷൻ പ്രസ് മീറ്റിലാണ് സംഭവം. നടിയുടെ ഭാരം എത്രയെന്നായിരുന്നു യുട്യൂബര്‍ സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്.

സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്ന് ഗൗരി ചോദിച്ചു. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ ഒന്നടങ്കം ഗൗരിക്ക് നേരെ തിരിയുകയായിരുന്നു. ചോദ്യം തന്നെ വിഡ്ഢിത്തരമാണെന്നും യുട്യൂബർ മാപ്പു പറയണമെന്നും ഗൗരി ആവശ്യപ്പെട്ടു. ഇതോടെ പ്രസ്മീറ്റ് വലിയ തർക്കത്തിലേക്കു പോകുകയായിരുന്നു.

 

Movies

അതിരുകടന്ന ബോഡി ഷെയ്മിംഗ്; ഗൗരിക്ക് ‘അമ്മ’യുടെ പിന്തുണ

ബോഡി ഷെയ്മിംഗ് പരാമര്‍ശത്തിനു വിധേയയായ നടി ഗൗരി കിഷന് പിന്തുണയുമായി താരസംഘടന ‘അമ്മ’.

ആരായാലും എപ്പോഴായാലും എവിടെയായാലും ബോഡി ഷെയ്മിംഗ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ചു വിശ്വസിക്കുന്നു എന്ന കുറിപ്പോടെയാണ് ‘അമ്മ’ രംഗത്തെത്തിയത്. തമിഴ് ചിത്രം അദേഴ്‌സിന്‍റെ പ്രമോഷന്‍ പ്രസ് മീറ്റിനിടെയായിരുന്നു സംഭവം.

സിനിമയില്‍ എടുത്ത് ഉയര്‍ത്തിയപ്പോള്‍ എന്തായിരുന്നു ഭാരമെന്നായിരുന്നു യുട്യൂബ് വ്ലോഗറുടെ ചോദ്യം. ഇതിനോട് ഗൗരി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

‌തന്‍റെ ഭാരവും സിനിമയും തമ്മില്‍ എന്തു ബന്ധമാണെന്നും നടന്മാരോട് ഇത്തരം ചോദ്യം ചോദിക്കുമോയെന്നും നടി ചോദിച്ചു. ബഹുമാനമില്ലാത്ത ചോദ്യത്തിന് മാപ്പ് പറയണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിനു പിന്നാലെ താരങ്ങളടക്കം നിരവധി പേര്‍ ഗൗരിക്ക് പിന്തുണയുമായി സമൂഹമാധ്യമങ്ങളിലടക്കം രംഗത്തെത്തിയിട്ടുണ്ട്.

നിലപാടില്‍ ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച ഗൗരി കിഷന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി നടി ഖുശ്ബുവും, ചോദ്യം ചോദിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കിയതില്‍ അഭിനന്ദനമെന്ന് സുപ്രിയ മേനോനും കുറിച്ചു.

Kerala

ബോഡി ഷെയ്മിംഗ് : ഗൗരിക്ക് ‘അമ്മ’യുടെ പിന്തുണ

കൊച്ചി: ബോഡി ഷെയ്മിംഗ് പരാമര്‍ശത്തിനു വിധേയയായ നടി ഗൗരി കിഷന് പിന്തുണയുമായി താരസംഘടന ‘അമ്മ’.

ആരായാലും എപ്പോഴായാലും എവിടെയായാലും ബോഡി ഷെയ്മിംഗ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ചുവിശ്വസിക്കുന്നു എന്ന കുറിപ്പോടെയാണ് ‘അമ്മ’ രംഗത്തെത്തിയത്. തമിഴ് ചിത്രം അദേഴ്‌സിന്‍റെ പ്രമോഷന്‍ പ്രസ് മീറ്റിനിടെയായിരുന്നു സംഭവം.

സിനിമയില്‍ എടുത്ത് ഉയര്‍ത്തിയപ്പോള്‍ എന്തായിരുന്നു ഭാരമെന്നായിരുന്നു യുട്യൂബ് വ്ലോഗറുടെ ചോദ്യം. ഇതിനോട് ഗൗരി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

‌തന്‍റെ ഭാരവും സിനിമയും തമ്മില്‍ എന്തു ബന്ധമാണെന്നും നടന്മാരോട് ഇത്തരം ചോദ്യം ചോദിക്കുമോയെന്നും നടി ചോദിച്ചു. ബഹുമാനമില്ലാത്ത ചോദ്യത്തിന് മാപ്പ് പറയണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിനു പിന്നാലെ താരങ്ങളടക്കം നിരവധി പേര്‍ ഗൗരിക്ക് പിന്തുണയുമായി സമൂഹമാധ്യമങ്ങളിലടക്കം രംഗത്തെത്തിയിട്ടുണ്ട്.

നിലപാടില്‍ ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച ഗൗരി കിഷന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി നടി ഖുശ്ബുവും, ചോദ്യം ചോദിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കിയതില്‍ അഭിനന്ദനമെന്ന് സുപ്രിയ മേനോനും കുറിച്ചു.

National

ബോഡി ഷേമിംഗ് : യുട്യൂബറിന് ചുട്ട മറുപടി കൊടുത്ത് നടി ഗൗരി കിഷൻ

ചെന്നൈ: പത്രസമ്മേളനത്തിനിടെ ശരീരഭാരത്തെക്കുറിച്ചു ചോദിച്ച യുട്യൂബറിന് മലയാള നടി ഗൗരി ജി. കിഷൻ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി. എന്‍റെ തടി എങ്ങനെയാണ് തനിക്ക് പ്രശ്നമാകുന്നതെന്ന് അറിയില്ല, ചോദ്യം സിനിമയുമായി ബന്ധപ്പെടുത്തുന്നത് എങ്ങനെയാണ്.

എന്‍റെ ഭാരം എന്‍റെ വ്യക്തിപരമായ കാര്യമാണ്. അതെന്‍റെ കഴിവുകളുമായി താരതമ്യപ്പെടുത്തരുത്. ഇത് ബോഡി ഷേമിംഗ് ആണ്. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തമായേ കണക്കാക്കാനാകൂ എന്നായിരുന്നു ഗൗരിയുടെ മറുപടി.

ഇതുവരെ നല്ല ക്യാരക്ടറുകളാണ് ചെയ്തിട്ടുള്ളത്. എന്‍റെ കഴിവുകൾക്ക് തന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇതു ജേർണലിസമല്ല, ആ പ്രഫഷന്‍റെ വിലകുറച്ചുകാണരുതെന്നും ജേർണലിസം വിദ്യാർഥിനികൂടിയായ ഗൗരി രൂക്ഷമായി പ്രതികരിച്ചു. തനിക്കു പിന്തുണ നൽകിയതിനെ മാധ്യമപ്രവർത്തകരെ ഗൗരി അഭിനന്ദിച്ചു.

തമിഴ്, മലയാളം സിനിമകളിൽ പ്രശസ്തയായ ഒരു നടിയോടു മോശമായി പെരുമാറിയ യുട്യൂബറിന്‍റ നടപടിയെ അപലപിക്കുന്നതായി ചെന്നൈ പ്രസ് ക്ലബ് അറിയിച്ചു. തന്‍റെ മൗനം ബോഡി ഷേമിംഗിനെ അനുകൂലിക്കുന്നതുകൊണ്ടല്ലെന്ന് പത്രസമ്മേളത്തിൽ പങ്കെടുത്ത സഹനടൻ ആദിത്യ മാധവൻ പറഞ്ഞു.

വീഡിയോ വൈറലായതോടെ പലരും പ്രതികണങ്ങളുമായി രംഗത്തെത്തി. ജേർണലിസത്തിന്‍റെ മറവിൽ ചിലർ വ്യക്ത്യാധിക്ഷേപങ്ങൾ നടത്തുന്ന പ്രവണത വർധിച്ചുവരുന്നതായും ഇതിനു തടയിടണമെന്നും സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ്സ് അസോസിയേഷൻ പ്രതികരിച്ചു. മാന്യമല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന ജേർണലിസ്റ്റുകൾക്ക് ചുട്ടമറുപടി കൊടുക്കണമെന്ന് നടി ഖുശ്ബു സുന്ദർ പ്രതികരിച്ചു.

Kerala

മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ് പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണം; സ്പീക്കര്‍ക്ക് കത്ത് നല്‍കി പ്രതിപക്ഷനേതാവ്

 തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ബോഡി ഷെയ്മിംഗ് പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

പ്രതിപക്ഷ നിയമസഭാ അംഗത്തിന്‍റെ ഉയര കുറവിനെയും ശാരീരിക ശേഷിയെയും അപഹസിച്ച മുഖ്യമന്ത്രിയുടെ നടപടി സഭയുടെ അന്തസിനു കളങ്കം വരുത്തുന്നതും പാര്‍ലിമെന്‍ററി മര്യാദകള്‍ക്ക് നിരക്കാത്തതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷാംഗത്തിന്‍റെ ഉയരക്കുറവിനെ പരിഹസിച്ചായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധിക്ഷേപ പരാമര്‍ശം. എട്ടുമുക്കാല്‍ അട്ടിവച്ച പോലെ ഒരാള്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് നിയമസഭയുടെ പരിരക്ഷ ഉപയോഗിച്ച്, വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോയത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ല എന്ന് കാണുന്ന എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Latest News

Corehub Up